Donnerstag, 30. August 2012

What Happens To A Person At Death?


മരിക്കുമ്പോള് ഒരുവന് എന്തു സംഭവിക്കുന്നു?



മനുഷ്യന് ആത്മാവും ശരീരവും ചേറ്ന്നവനാകയാല് അവന്റ്റെ ജീവന്റ്റെ ആധാരമായി സ്ഥിതി ചെയ്യുന്നത് മനുഷ്യന്റ്റെ ആത്മാവാണ്. മനുഷ്യന്റ്റെ നിറ്മ്മിതിയെ പറ്റി വിവരിക്കുന്നിടത്ത് ഇതും വ്യക്തമാണ്.(ഉല്പത്തി 2.7)  യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്മ്മിച്ചിട്ടു അവന്റെ മൂക്കില്ജീവശ്വാസം ഊതി, മനുഷ്യന്ജീവനുള്ള ദേഹിയായി തീറ്ന്നു.  മരണത്തിലമറ്ന്ന മനുഷ്യദേഹം മണ്ണില് അഴുകിച്ചേരുകയും (Genesis 3:19; Ecclesiastes 12:7; 2 Corinthians 5:1) ഭൂമിയുടെ അവസാനനാള് വരെ അവിടെ തുടരുകയും ചെയ്യുന്നു(John 6:44, 54). മശിഹായുടെ മടങ്ങിവരവില് ഈ ദേഹങ്ങള് അനശ്ശ്വരദേഹങ്ങളോടെ ഉയറ്ത്തെഴുന്നേല്ക്കും (Daniel 12:2; Matthew 10:28; 1 Corinthians 15:54).
വേദപുസ്തകത്തില് ദേഹിയും ആത്മാവും പര്യായപദങ്ങള് പോലെ മാറിമാറി ഉപയോഗിക്കുന്നുണ്ട്(cf. John 12:27; 13:21). ആത്മാവ് മരണസമയത്ത് ദേഹത്തെ വിട്ടു പിരിയുകയും (Genesis 35:18; cf. James 2:26) പൊതുവായ പുനഃരുദ്ധാനംവരെ വേറ്പിരിഞ്ഞ് കഴിയുകയും ചെയ്യുന്നു. മരണശേഷം ആത്മാവായിരിക്കുന്ന ഇടത്തെ അല്ലെങ്കില് അവസ്ഥയെ സൂചിപ്പിക്കാന് വേദപുസ്തകത്തില് പാതാളം, അബ്രാഹാമിന്റ മടി(Luke 16:22), പറുദീസ (Luke 23:43),  എന്നിങ്ങനെ ഒട്ടനവദി വാക്കുകള് ഉപയോഗിക്കുന്നുണ്ട്. യേശുവിന്റെ ആത്മാവ് പാതാളത്തില് പോയി സുവിശേഷിച്ചു എന്നും, സ്വാറ്ത്ഥനായ ധനികന്റെ ആത്മാവ് പാതാളത്തില് കഷ്ടതയനുഭവിക്കുന്നുവെന്നും നാം വായിക്കുന്നുണ്ട്(Luke 16:23). അങ്ങനെ പാതാളം എന്ന വാക്ക് നരകത്തിന്റെ പര്യായമാവുന്നതും നാം ശ്രദ്ധിക്കണം. അന്ധകാരത്തില് ചങ്ങലക്കിട്ടിരിക്കുന്ന (2 Peter 2:4) മത്സരികളായ ദൂതന്മാരുടെ അവസ്ഥയും തിന്മപ്പെട്ടവനായ സാത്താനും അവന്റെ കൂട്ടാളികളായ ദൂതന്മാറ്ക്കും ദുഷ്ടരായ മനുഷ്യറ്ക്കും കിട്ടാനിരിക്കുന്ന ഓഹരിയും ഇതു തന്നെയാണ് (Matthew 25:41; Revelation 20:10).
മശിഹായുടെ മടങ്ങിവരവില് മരണമടഞ്ഞ സകല ദേഹങ്ങളും ഉയിറ്ത്തെഴുന്നേല്ക്കും (John 5:28-29; Acts 24:15). മരണമടയുന്ന ഒരു ക്രൈസ്തവറ് പൊതുവായ പുനരുദ്ധാനം വരെയും ക്രിസ്തുവിനെ ദറ്ശ്ശിക്കുകയില്ലെന്നും, മനുഷ്യരില് നിന്നുമാത്രമല്ല ദൈവത്തില് നിന്നുപോലും അന്യപ്പെട്ട് ആയിരിക്കുന്നുവെന്ന്  വാദിക്കുന്നത് പുതിയനിയമസാക്ഷ്യങ്ങള്ക്കു നിരക്കുന്നതല്ല. (Acts 7:59; Philippians 1:23; 2 Corinthians 5:8; 1 Thessalonians 4:14b, 16a; 5:10; Revelation 6:9). മറ്റു ചില വേദഭാഗങ്ങള്കൂടി നമുക്കു ശ്രദ്ധിക്കാം.

സ്തേഫാനോസിന്റെ പ്രാറ്ത്ഥന – Acts 7:59

സ്തേഫാനോസ് കല്ലെറിയപ്പെട്ടപ്പോള്, അവന് സ്വറ്ഗ്ഗത്തിലേക്കു നോക്കുകയും യേശുതമ്പുരാന് പിതാവിന്റെ വലതുഭാഗത്ത് നില്ക്കുന്നതായി കാണുകയും ചെയ്യുന്നു. കറ്ത്താവായ യേശുവേ, എന്റെ ആത്മാവിനെ സ്വീകരിക്കേണമേയെന്ന് അവർ ക്രിസ്തുവിനെ വിളിച്ച് അപേക്ഷിക്കുകയാണ്(Acts 7:59). യേശു തന്റെ മരണത്തില് പിതാവിന്റെ കരങ്ങളില് തന്റെ ആത്മാവിനെ ഭരമേല്പ്പിക്കുന്നതുപോലെ (Luke 23:46) തന്റെ മരണത്തിന്റെ വക്കിലും തന്റെ ആത്മാവ് കര്ത്താവിനോടൊപ്പമായിരിക്കുമെന്നും അവന് വിശ്വസിക്കുന്നുണ്ട്.

അദ്യുത്തമം Very Far Better – Philippians 1:23

പരിശുദ്ധനായ പൌലോസ് ശ്ലീഹാക്ക് റോമിലെ തന്റെ രണ്ടു വഷക്കാലത്തെ കാരാഗ്രഹവാസകാലകട്ടത്തില് (Acts 28) കൈസറിന്റെ അടുക്കല് എങ്ങനെയാണ് അപ്പീല് കൊടുക്കേണ്ടത് എന്ന് വ്യക്തതയില്ലായിരുന്നെങ്കിലും  (cf. Acts 25:11, cf. Philippians 2:19-24), താന് വധശിക്ഷക്ക് വിധിക്കപ്പെട്ടാല് തന്റെ മണ്മയമല്ലാത്ത അവസ്ഥ ഇതിലും അത്യുത്തമമായിരിക്കുമെന്നും കാരണം താന് ക്രിസ്തുവിനോട് ഒപ്പമായിരിക്കുമെന്നും അദ്ദേഹത്തിനു സുവ്യക്തമായിരുന്നു (Philippians 1:23). ഇവിടെ ക്രിസ്തുവിനോടു കൂടെ  എന്ന വാക്കു സൂചിപ്പിക്കുന്നത് ക്രിസ്തുവുമായി സ്ഥലപരമായ ഒരു സാമിപ്യത്തെ മാത്രമല്ല, മറിച്ച് അവനുമായി ക്രീയാത്മകമായ ഐക്യത്തിലായിരിക്കുന്നതിനെയാണ് വേദപണ്ഡിതർ ഉറപ്പിച്ചു പറയുന്നു. (The preposition “with” [ syn ] “is not simply spatial proximity to Christ but active communion with Christ” (Harris, M.J. “Prepositions.” The New International Dictionary of New Testament Theology. C. Brown, ed. Grand Rapids, MI: Zondervan. 1971,III.1207). ക്രിസ്തുവുമായി ശരീരരഹിതമായ അവസ്ഥയി ഒരു കാലഘട്ടം കഴിയുന്നതിനെയാണ് ആ ഭാഷാപ്രയോഗം അറ്ത്ഥമാക്കുന്നത് എന്നാണ് ഗോറ്ഡന് ഫീ വാദിക്കുന്നത് . (Fee, Gordon. Paul’s Letter to the Philippians. Grand Rapids, MI: Eerdmans.1995, 148))


 ശരീരം വിട്ടു ക്രിസ്തുവിനോട് കൂടെ വസിക്കുക (At Home With the Lord ) ( 2 Corinthians 5:8)

പൌലോസ് ശ്ലീഹാ പറയുന്നത്, ഒരുവന് തന്റെ ശരീരം വിടുമ്പോള്, അഥവാ മരിക്കുമ്പോള് ക്രിസ്തുവിനോട് കൂടെയുളള വാസം ആരംഭിക്കുകയാണ്(2 Corinthians 5:8)  എന്നാകുന്നു.  ഇവിടെ കർത്താവിനോട് കൂടെ “with [ pros ] the Lord”  προς τον κυριον  എന്നതിലുപയോഗിച്ചിരിക്കുന്ന “with [ pros ] ”  προς കൂടെ എന്ന preposition ന്റെ ഉപയോഗത്തിലൂടെ ക്രിസ്തുവുമായി മരണശേഷം ഒരുവനുളള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ( യോഹന്നാന്റെ സുവിശേഷത്തി  1:1b ο λογος ην προς τον θεον (the Word was with God,) വചനം ദൈവത്തോടു കൂടെ ആയിരുന്നു എന്ന വചനത്തി മനുഷ്യാവതാരത്തിനുമുമ്പ് വചനത്തിന് (ക്രിസ്തുവിന്) പിതാവുമായുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം സുവ്യക്തമാക്കുവാന് ഇതേ preposition തന്നെയാണ് ഉപയോഗിക്കുന്നത് എന്നു കൂടി നാം ഓക്കണം. അതുകൊണ്ടാണ് ത്താവിനോട് കൂടെ “with the Lord”  προς τον κυριον എന്നതിനെ  A.T. Robertson  കത്താവുമായുളള മുഖാമുഖ സംഭാഷണം, ...... ജീവസുറ്റതായ ബന്ധം, അടുപ്പത്തിലുളള സംസാരമെന്നൊക്കെ വിശദീകരിക്കുന്നത് (1919, 625). ഗ്രുണ്ഡ്മാന് എന്ന വേദവാക്ക്യാതാവ് 2 കോരി. 5:6-8 നെ ശരീരികമായി സ്ഥിതിചെയ്യുമ്പോള് കത്താവിനോട് അകന്നു വസിക്കുന്നു.........ഈ ശരീരംവെടിയുന്നതിലൂടയെ പൂണ്ണകൂട്ടായ്മ സാദ്ധ്യമാവുകയുളളുവെന്ന് വ്യാഖ്യാനിക്കുന്നത്: (Grundmann, Walter. Theological Dictionary of the New Testament. G. Kittel, ed. Grand Rapids, MI: Eerdmans. 10 Vols. 1964. II.63-64; emp. WJ). അതുകൊണ്ട് പരിശുദ്ധനായ പൌലോസ് ശ്ലീഹാ ആഗ്രഹിക്കുന്നത് ക്രിസ്തുവുമായി അടുപ്പവും, തുറവിയും, പൂണ്ണതയുമുളളതുമായ ഒരു ബന്ധത്തിനാണ് ( “intimate, open, and total relationship with Christ himself”) (Melick, Jr., Richard R. Philippians – The New American Commentary. Nashville, TN.  1991, 85). പ്രിസ്റ്റണ് സെമിനാരിയിലെ ശ്രദ്ധേയനായ പണ്ഡിത ചാള്സ് ഹോഡ്ജിന്റെ പരാമശ്ശം നോക്കുക:
The Christian’s heaven is to be with Christ, for we shall be like him when we see him as he is. Into his presence the believer passes as soon as he is absent from the body, and into his likeness the soul is at death immediately transformed; and when at the resurrection, the body is made like unto his glorious body, the work of redemption is consummated” (Hodge, Charles. An Exposition of Second Corinthians. New York, NY: Robert Carter & Brothers. 1860, 123).

ബലിപീഠത്തിനു കീഴിലെ ആത്മാക്കള് (“souls underneath the altar”– Revelation 6:9

വെളിപ്പാട് 6:9ff ദൈവവചനത്തെയും സാക്ഷ്യത്തെയും പ്രതി കൊലചെയ്യപ്പെട്ടവരുടെ ആത്മാക്കളുടെ സംഘത്തെ ബലിപീഠത്തിനു കീഴി യോഹന്നാന് ദശ്ശിക്കുന്നു. അവ ഭൂമിയി കൊല്ലപ്പെട്ടവരാണെന്നും (v. 10), യാഗപീഠമെന്ന വിശേഷണത്തിലൂടെ സ്വഗ്ഗീയസമാനമായ  (8:3, 5; 11:1, 19; 14:15, 18) അവസ്ഥയിലാണെന്നും സൂചിപ്പിക്കുന്നത് നോക്കുക (കൂടാതെ കുഞ്ഞാടിന്റെയും സിംഹാസനത്തിന്റെയും മുമ്പാകെ നിൽക്കുന്ന മഹാപുരുഷാരം” (7:9ff; cf. 14:1-4) തുടങ്ങിയ പരാമശ്ശങ്ങളും കാണുക). ഈ ബലിപീഠത്തി കീഴിലെ ആത്മാക്കള് വിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയി വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതിരിക്കും” (6:10) എന്ന് ഉറക്കെ നിലവിളിച്ച് പ്രാത്ഥിക്കുന്നതായും പ്രാത്ഥിക്കുന്നതായും, അവരോട് അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലംകൂടെ സ്വസ്ഥമായി പാക്കേണം”  (v. 11) എന്ന് ദൈവീകാരുളപ്പാട് നകപ്പെടുന്നതായിട്ടും നാം വായിക്കുന്നുണ്ട്. ഇതിനിന്ന്, ആത്മാക്കള്ക്ക് കാര്യങ്ങള് മനസിലാക്കുവാനും, ദൈവത്തോടു പ്രാത്ഥിക്കുവാനും, ദൈവത്തിനിന്ന് ഉത്തരം ലഭിക്കുവാനും കഴിയുമെന്ന വേദപുസ്തക സന്ദേശം സുവ്യക്തമാകുന്നുണ്ടല്ലോ.  

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep